Recommended
പ്രസിഡന്റിനെതിരെ പ്രതിഷേധം അറിയിച്ച് മുന്നണി നിര്‍ദേശപ്രകാരം ശനിയാഴ്ച പഞ്ചായത്ത് പരിപാടി ബഹിഷ്കരിച്ച യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ തിങ്കളാഴ്ച യാത്രയയപ്പിനെത്തി പ്രസിഡന്റ് സാജോ പൂവത്താനിയെ കേരളത്തിലെ ഒന്നാമത്തെ മികച്ച പ്രസിഡന്റ് എന്ന് പ്രശംസിച്ചത് വിവാദത്തില്‍. യുഡിഎഫ് അവകാശവാദത്തെയും തള്ളി ജോസ്മോന്. ബഹിഷ്കരണത്തില്‍ വെട്ടിലായി യുഡിഎഫ്
മീനച്ചിലിനെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ച് ജനകീയ പ്രസിഡന്റ് പടിയിറങ്ങി. സാജോ ജോണ്‍ പൂവത്താനിയുടെ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്കു മാതൃക. കേരളത്തിലാദ്യമായി കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി മുതല്‍ പാലിയേറ്റീവ് പരിചരണം വരെ നടപ്പാക്കിയതു സമഗ്രവികസന പദ്ധതികള്‍. പല പദ്ധതികളും കേരളത്തിലും ജില്ലയിലും ആദ്യത്തേതായി
ആനവണ്ടിക്കാരിൽ നിന്ന് വരുന്നു ആന ഹോട്ടലും ആന റിസോർട്ടും ! കെഎസ്ആർടിസിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വമ്പൻ ഹോട്ടലുകളും റിസോർട്ടുകളും ഉയർത്താനുള്ള ഐഡിയ മന്ത്രി ഗണേഷ് കുമാറിന്റേത് തന്നെ. പ്രതിസന്ധിയിയുടെ പടുകുഴിയിൽ വിണ കെഎസ്ആർടിസിക്ക് ഇത് കരകയറാനുള്ള അവസാന കച്ചിത്തുരുമ്പ് !
ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്താൽ അദ്ദേഹത്തിന് ഭാവിക്കും കരിയറിനും ദോഷകരമാവുമെന്ന് ഐഎഎസ് ലോബി. കേസെടുക്കാൻ നിയമോപദേശം കിട്ടിയെങ്കിലും അത് തള്ളിക്കളഞ്ഞ് പോലീസ്. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഐഎഎസുകാർ പരാതിപ്പെട്ടാൽ കേസ് ആകാമെന്ന് വിലയിരുത്തൽ. ഐഎഎസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം മതാടിസ്ഥാനത്തിൽ തിരിച്ച ഗ്രൂപ്പിന് തത്കാലം കേസില്ല
കളക്ടർ ബ്രോ പ്രശാന്ത് രണ്ടും കൽപ്പിച്ച് ഇറങ്ങിയത് വെറുതേയല്ല. സസ്പെൻഷന് പിന്നാലെ ചാർജ്ജ് മെമ്മോ നൽകിയാൽ അഡി.ചീഫ്സെക്രട്ടറി ജയതിലകിനെതിരായ ആരോപണങ്ങൾ മറുപടിയിൽ നിറയ്ക്കും. സസ്പെൻഷനിലായി മൂന്നാഴ്ച കഴിഞ്ഞും നിർബന്ധമായി നൽകേണ്ട ചാർജ് മെമ്മോ പ്രശാന്തിന് നൽകാനാവാതെ ചീഫ്സെക്രട്ടറി. യുവ ഐ.എ.എസുകാർ പ്രശാന്തിന് പിന്നിൽ ഒറ്റക്കെട്ട്. ഐ.എ.എസിൽ ചേരിപ്പോര് മൂക്കുന്നു
ഭർത്താവ് ബി.ജെ.പിയിൽ ചേർന്നത് കേക്ക് മുറിച്ച് ആഘോഷിച്ച് വാശിതീർത്ത് സി.പി.എം പ്രവർത്തകയായ ഭാര്യ ! ബിജെപിയിൽ ചേക്കേറിയ ബിപിൻ സി. ബാബുവിനെ പരനാറിയെന്ന് വിളിച്ചുകൊണ്ടായിരുന്നു ജന്മനാട്ടിലെ സഖാക്കളുടെ കേക്ക് മുറി ആഘോഷം. ഏരിയ കമ്മിറ്റിയിൽ നിന്നും ബിപിൻ തെറിച്ചത് വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ മിനിസ ജബ്ബാർ പാർട്ടിക്ക് നൽകിയ പരാതിയെ തുടർന്ന്
പാവപ്പെട്ടവന് കിട്ടേണ്ട പെൻഷൻ തുക കൈപ്പറ്റുന്നത് ഗസറ്റഡ് ജീവനക്കാരും സർവകലാശാല പ്രൊഫസർമാരും. പെൻഷൻ വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ സി.എ.ജി റിപോർട്ട് ഗൗനിക്കാത്ത സർക്കാരിന് വരാനിരിക്കുന്നത് എട്ടിന്റെ പണി ! അനർഹർക്ക് പെൻഷൻ കൊടുത്ത വകയിലെ നഷ്ടം 4.08 കോടി. ഒരാൾക്ക് ഒന്നിലധികം തവണ പെൻഷൻ കൊടുത്ത് കളഞ്ഞത് 3.83 കോടി. ആഹാരത്തിനും മരുന്നിനുമായി പെൻഷൻ കാത്തിരിക്കുന്ന നിസ്സഹായരും കാണുന്നുണ്ട് സർക്കാരേ ഇതൊക്കെ !