Recommended
സിപിഐയെ വെട്ടിലാക്കി മുൻ എംഎൽഎ പി.രാജുവിൻെറ മരണവും കുടുംബത്തിന്റെ വെളിപ്പെടുത്തലും. തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സിപിഐയിൽ നിന്നും രാജുവിന് നീതി ലഭിച്ചില്ലെന്ന തുറന്നുപറച്ചിൽ വഴിവച്ചത് വൻ വിവാദങ്ങൾക്ക്. കെ.ഇ ഇസ്മയിലിന്റെ ഫെയിസ്ബുക്ക് കുറിപ്പുകൂടിയായപ്പോൾ പ്രശ്നം കുഴഞ്ഞുമറിഞ്ഞു. രണ്ട് തവണ എംഎൽഎയായിരുന്ന നേതാവിനെ പന്ത് തട്ടിയ സിപിഐക്ക് ഇത് കാലം കാത്തുവച്ച പണി !
കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിൻെറ ടീമിലും ചാരന്മാരോ ? പുതിയ കെപിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നൽകിയ കനഗോലുവിൻെറ ടീമില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നുവെന്നും ഇടത് കേന്ദ്രങ്ങളുമായി ഇവര്‍ക്കുള്ള അഭേദ്യ ബന്ധവും ചൂണ്ടിക്കാട്ടി ചാരനെ കൈയ്യോടെ 'പൊക്കി' നേതാക്കള്‍. പ്രസിഡന്റ് പാനല്‍ ചോര്‍ത്തിയതും മുന്‍ മാധ്യമപ്രവര്‍ത്തകനായ 'ചാരന്'
കൊല്ലത്തെ ആഴക്കടലിൽ മണൽ ഖനനം നടത്തിയാൽ ഭവിഷ്യത്ത് ഗുരുതരമെന്ന മുന്നറിയിപ്പുമായി കേരള സർവകലാശാല. കടലിൽ മത്സ്യങ്ങളുടെയും ജീവികളുടെയും വംശനാശമുണ്ടാവും. പവിഴപ്പുറ്റുകൾ ഇല്ലാതാവും. പാറക്കെട്ടുകൾ തകരുന്നത് അതിശക്തമായ മണ്ണൊലിപ്പുണ്ടാക്കും. ശക്തമായ തിരമാലകൾക്കും കൊടുങ്കാറ്റുകൾക്കും ഇടയാക്കും. തീരശോഷണം കൂടും. ഖനനം സമുദ്ര ആവാസ വ്യവസ്ഥകളെ നശിപ്പിക്കുമെന്നും മുന്നറിയിപ്പ്
എൻ.സി.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനം ഉറപ്പിച്ച് തോമസ്. കെ. തോമസ്. പദവിയിലെത്തുന്നത് 14 ജില്ലാ അധ്യക്ഷന്മാരുടേയും പിന്തുണയോടെ. ശശീന്ദ്രനും ഒപ്പമുളളവരും നിലപാട് ആവർത്തിച്ചതോടെ അധ്യക്ഷസ്ഥാനം കൈവിട്ടുപോയില്ല. സി.പി.എമ്മിന്റെ പിന്തുണ കൂടിയായപ്പോൾ പി.സി.ചാക്കോ പത്തി മടക്കി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനമുണ്ടെങ്കിലും ചാക്കോയ്ക്ക് ഇനി 'ക്ഷീണ' കാലം !
ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സി.പി.ഐയിൽ വൻ പൊട്ടിത്തെറി. സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം ബിനോയ് വിശ്വം അട്ടിമറിച്ചെന്ന് ആക്ഷേപം. സി.പി.എമ്മിന്റേയും മുഖ്യമന്ത്രിയുടേയും സമ്മർദ്ദത്തിന് പാർട്ടി സെക്രട്ടറി വഴങ്ങി കൊടുത്തെന്നും വിമർശനം. പാർട്ടി നിലപാട് ബലികഴിച്ചത് ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ വച്ചും !
ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിന് മുതിരാതെ സർക്കാർ. സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചതോടെ യുജിസി കരടിന് എതിരായ കൺവെൻഷന്റെ പേര് സർക്കാർ മാറ്റി. ഗവർണർ കളത്തിലിറങ്ങിയത് സർക്കുലറിനെതിരെ വൈസ് ചാൻസലർമാർ നൽകിയ പരാതിയുടെ ബലത്തിൽ. ഗവർണറുടെ ആദ്യ പ്രഹരത്തിൽ പകച്ച് പിണറായി സർക്കാർ
മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പി.സി ചാക്കോയ്ക്ക് ഒപ്പം ഇറങ്ങിയ തോമസ് കെ.തോമസ് ഒടുവിൽ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്. പദവിയിലെത്തുന്നത് മന്ത്രി എ.കെ.ശശീന്ദ്രൻെറ പിന്തുണയോടെയും. ചാക്കോയുടെ പടിയിറക്കം പവാറിനെ അതൃപ്തി അറിയിച്ചുകൊണ്ട്. മന്ത്രിയായി തോമസിനെ നിശ്ചിയിക്കാൻ സി.പി.എം പിന്തുണ ലഭിച്ചില്ലെന്നും പരാതി. ഇനി എൻസിപിയുടെ ഭാവി തോമസിലും ശശീന്ദ്രനിലും !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/02/28/congres-meet-277681.jpg)
/sathyam/media/media_files/2025/02/28/M6p4FKh9YWqrAxL14KoV.jpg)
/sathyam/media/media_files/2025/02/27/untitledr-407519.jpg)
/sathyam/media/media_files/2025/02/27/congress-flag-main-955890.webp)
/sathyam/media/media_files/2025/02/27/02-893284.webp)
/sathyam/media/media_files/pbVYrdcFZ1zzJlklTQog.jpg)
/sathyam/media/media_files/2025/02/24/8AQF2pGsvw1aIp0aeOrL.webp)
/sathyam/media/media_files/2025/02/02/VOh30FGYPdv4Kri8NiPV.jpg)
/sathyam/media/media_files/2025/02/20/BaQ97dqXgxTXKcN93cvr.jpg)
/sathyam/media/media_files/OwMF0seMfgy3WQYzQAye.jpg)