Current Politics
മുന്‍പ് ഗൂഗിളില്‍ ലോകത്തേറ്റവും കൂടുതൽ സേർച്ച് ചെയ്ത 'മല്ലു ആന്റി''എന്ന വാക്കിന്റെ തിരയല്‍ വിദഗ്ദ്ധന്മാരുടെ പിന്മുറക്കാരാണ് ഇന്നത്തെ മലയാളികള്‍. പഴയ കുളിക്കടവ് ഒളിഞ്ഞുനോട്ട ടീമുകളുടെ പിൻതുടർച്ചക്കാരിപ്പോള് ഒളിക്യാമറ ഓപ്പറേഷന് തിരക്കിലാണ്. പണ്ടത്തെ ബസിലെ തോണ്ടലും ജാക്കി വയ്ക്കലുമൊക്കെ വംശനാശം സംഭവിച്ചിരിക്കുന്നു. അതിന്റെയൊക്കെ ബാക്കിയാണ് ഇപ്പോള്‍ ചില എംഎല്‍എമാരുടെ പ്രണയച്ചതികള്‍ നാടാകെ വിളിച്ച് പറഞ്ഞുനടക്കുന്നവര്‍. കോൺഗ്രസിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ ജാഗ്രതൈ ! ദാസനും വിജയനും
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം ധര്‍മ്മവും നീതിയും സംസ്കാരവും പാലിക്കാന്വേണ്ടിയുള്ളതാണ്. പക്ഷേ വ്യാപവും ധര്മ്മസ്ഥലവുമൊക്കെ നമ്മളെ പിന്നെയും ഞെട്ടിക്കുകയാണ്. ആരൊക്കെ അവിടെയൊക്കെ കൊലചെയ്യപ്പെട്ടു എന്നത് ഒരാള്‍ക്കും നിശ്ചയമില്ല. ഇനിയും ധർമ്മസ്ഥലയിലെ ഒരു വില്ലനെയും ആ ഗ്രാമം വിടാൻ അനുവദിക്കരുത് - ദാസനും വിജയനും
പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വിമർശിച്ച വെള്ളാപ്പള്ളിക്ക് പിന്നിൽ പാർട്ടിയിലെ ചിലരുണ്ടെന്ന് ആരോപണമുയരുന്നു. സുധാകരപക്ഷത്തെ നയിക്കുന്ന കെ.പി.സി.സി ഉന്നതനെതിരെ വീണ്ടും ആരോപണമുന. വെള്ളാപ്പള്ളിയുടെ വിമർശനത്തെ എതിർത്ത് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മാത്യു കുഴൽനാടൻ എം.എൽ.എയും
സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനം.. അന്നു വി.എസിനെ സമ്മേളനത്തില്‍ അധിക്ഷേപിച്ചു സംസാരിച്ച യുവ നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നൽകിയെന്നും ആരോപണം. വി.എസിന്റെ മരണ ശേഷം നേതാക്കളുടെ വെളിപ്പെടുത്തലിലും യുവ നേതാക്കളെ സംരക്ഷിച്ചു പാര്‍ട്ടി. സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം
വെള്ളാപ്പള്ളിയുടെ കോണ്‍ഗ്രസ് വിമര്‍ശനം 'പൊളിറ്റിക്കല്‍ ക്വട്ടേഷന്‍' ? കോണ്‍ഗ്രസിനെ വിരട്ടിയും ഭീഷണിപ്പെടുത്തിയും പ്രശ്നങ്ങളുണ്ടാക്കുക, വോട്ട് ഇടതിനും ബിജെപിക്കുമായി വീതിക്കുക സ്ഥിരം പരിപാടിയെന്നും വിമര്‍ശനം. വിഡി സതീശനോടുള്ള കലിപ്പ് കണിച്ചുകുളങ്ങരയിലെത്തി നട്ടെല്ല് വളയ്ക്കാത്തത് ! വെള്ളാപ്പള്ളിയെ തള്ളാന്‍ കോണ്‍ഗ്രസ്
അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ വിലാപയാത്രയുടെ ക്യാപ്ഷന്‍ 'സമരനായകന് വിട' എന്നായിപ്പോയി. എന്തുകൊണ്ടദ്ദേഹം വികസന നായകനായില്ലെന്നത് ഒരു ചോദ്യമാണ്. മരണത്തില്‍ ഒരു താരതമ്യം പാടില്ലെങ്കിലും ചില മുന്‍ മുഖ്യമന്ത്രിമാരുടെ വിലാപയാത്രയില്‍ അഭിനയമില്ലാതെ നെഞ്ചത്തടിച്ചു കരഞ്ഞവര്‍ക്ക് പറയാന്‍ സ്വന്തം അനുഭവങ്ങളുണ്ടായിരുന്നു. സമരമാണോ വികസനമാണോ വേണ്ടതെന്ന് പുതുതലമുറ ജനപ്രതിനിധികള്‍ തീരുമാനിക്കട്ടെ - ദാസനും വിജയനും
നിൽക്കണോ പോണോ എന്നറിയാതെ ഡിസിസി പ്രസിഡണ്ടുമാർ. പത്തോളം ഡിസിസികളിൽ ആകെ നടക്കുന്നത് പ്രസിഡന്റുമാരും പ്രസിഡന്റ് ആകാനുള്ളവരും തമ്മിലുള്ള ചക്കുളത്തി പോര് മാത്രം. കസേരയിലിരുന്ന് ചീഞ്ഞ തിരുവനന്തപുരത്തെ പാലോട് രവിയുടെതായി പുറത്തുവന്ന ഫോൺ സംഭാഷണം കേട്ടാൽ പിന്നെ 10 മിനിറ്റ് പോലും ആ കസേരയിലിരുത്താൻ പാടില്ലാത്തത്