Current Politics
പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്ന് പ്രഖ്യാപിക്കാന്‍ ഹൈക്കമാന്റ് നടത്തിയ ആസൂത്രിത നീക്കം അട്ടിമറിച്ചത് കെ സുധാകരന്റെ അപ്രതീക്ഷിത പൂഴിക്കടക്കൻ ? ഹൈക്കമാന്റ് ലക്ഷ്യംവച്ചത് ഇന്ന് ആന്റോ ആന്റണിയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിക്കാന്‍. കേരളത്തിലെ കുഴപ്പങ്ങള്‍ക്ക് എഐസിസിയെ 'പ്രതി' സ്ഥാനത്ത് നിര്‍ത്തി സുധാകരന് തിരിച്ചടിച്ചതോടെ വെട്ടിലായി ഹൈക്കമാൻഡ് ! ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന നാടകീയ നീക്കങ്ങള്‍ ഇങ്ങനെ - Exclusive
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
മലയാളിയുടെ ഇഷ്ടങ്ങളുടെ മാനദണ്ഡങ്ങളാണ് പ്രശ്നം. പണ്ട് വിഡി രാജപ്പന്, പിന്നെ ഊള തൊപ്പി, ഇപ്പോള്‍ ഒരു വേടന്. കഞ്ചാവുമായി വേടന് കുടുങ്ങിയപ്പോള്‍ ഹൈബ്രിഡുമായി മൂന്നാം നിലയില്‍നിന്ന് ചാടിയവന് വിലസി നടക്കുന്നു. പിന്നെ, മോഹന്‍ലാലിന്റെ ആനക്കൊമ്പ് പ്രശ്നമൊക്കെ തീര്‍ന്നു, ഇപ്പോള്‍ വേടന്റെ പുലിപ്പല്ലാണ് പുത്തന്‍. അസൂയക്കാരുടെയും കുതികാല് വെട്ടുകാരുടെയും സംസ്ഥാനസമ്മേളനമാണ് കേരളത്തില്‍ - ദാസനും വിജയനും
അക്ഷീണം പ്രവർത്തിച്ച പാർട്ടിയിൽ എ കെ ജി സെന്ററിൽ വെച്ചു തന്നെ അപമാനിക്കപ്പെട്ടുവെന്ന വികാരത്തിൽ പി കെ ശ്രീമതി; സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പങ്കെടുക്കാമെന്ന എം എ ബേബിയുടെ നിലപാട് പിണറായിയുടെ സമ്പൂർണ്ണ ആധിപത്യമുള്ള കേരള ഘടകത്തിൽ നടപ്പാകാനിടയില്ല. 'വിലക്ക്' വാർത്തയുടെ ഉറവിടം പാർട്ടിക്കുള്ളിൽ നിന്നു തന്നെയെന്ന സംശയത്തിൽ ശ്രീമതി
കോൺഗ്രസിനെ മാറ്റി നിർത്തി വർഗീയതയ്ക്കെതിരായ സമരം നടക്കില്ല. കോണ്‍ഗ്രസിന്റെ തണലിലാണ് തെലുങ്കാനയിലും രാജസ്ഥാനിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിജയിക്കാനായത്. ആര്‍എസ്എസ് ഇനി ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവരെ. സിപിഎമ്മിനും സിപിഐക്കും കോൺഗ്രസിനും ഇപ്പോൾ പഴയ ശക്തി ഇല്ലെന്നത് യഥാർഥ്യം - സിപിഐ യുവ നേതാവ് പി സന്തോഷ് കുമാര്‍ എംപി - അഭിമുഖം
മീനച്ചിൽ പഞ്ചായത്തിന്റെ പൂവരണി പള്ളി ജംഗ്ഷനിലെ നിർദ്ധിഷ്ട വഴിയോര വിശ്രമകേന്ദ്രം അട്ടിമറിക്കാനായി സമീപവാസി പുറമ്പോക്ക് കയ്യേറി നിർമിച്ച രണ്ടാം റോഡ് പൊതുമരാമത്ത് അധികൃതർ അടച്ചു. സമീപവാസി നികത്തിയ ഓടയിലെ മണ്ണ് നീക്കം ചെയ്തു. ഓപ്പൺ ജിമ്മിന്റെ പ്രവർത്തനം തടയാനുള്ള ശ്രമവും പാളി
പാകിസ്ഥാനിൽ എപ്പോൾ വരൾച്ച വേണമെന്നും വെള്ളപ്പൊക്കം വരുത്തണമെന്നും ഇനി ഇന്ത്യ തീരുമാനിക്കും. കൃഷിയിറക്കൽ, വിതയ്ക്കൽ സീസണിൽ ഇന്ത്യ അണക്കെട്ടുകൾ നിറയ്ക്കും. മൺസൂണിൽ പ്രളയമുന്നറിയിപ്പ് നൽകില്ല. 1.6 കോടി ഹെക്ടർ പ്രദേശത്തെ കൃഷി സിന്ധു നദീജലം ഉപയോഗിച്ച്. വൈദ്യുതി ഉത്പാദനവും നിലയ്ക്കും. ഇന്ത്യയുടെ നീക്കത്തെ ജലയുദ്ധമെന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചത് വെറുതെയല്ല