Current Politics
ഭാരത മാതാവിന്റെ ചിത്രമുള്ള പോസ്റ്റര്‍ പ്രചരിപ്പിച്ച സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന് അഭിനന്ദനങ്ങളെന്നു ബിജെപി. ചിത്രം ഉള്‍ക്കൊള്ളാന്‍ വിശാലമായ മനസ് പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. പോസ്റ്റര്‍ പിന്‍വലിച്ച് വിശദീകരണ കുറിപ്പ് കൊടുക്കേണ്ട ഗതികേട് പാര്‍ട്ടിക്കുണ്ടായി എന്നതു ഖേദകരമാണെന്നും ബിജെപി
ലാവ്ലിന് കേസിന്റെ തനിയാവര്‍ത്തനം പോലെ മാസപ്പടി കേസുമാക്കാന് നീക്കം. ഉന്നം തന്നെയും മകളെയും താറടിക്കുകയെന്ന് പിണറായി. അഞ്ചു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് താന്‍. ആറു തവണ എംഎല്‍എയായി. 2016 മുതല്‍ മുഖ്യമന്ത്രിയാണ്. തനിക്കെതിരേ ഉന്നയിക്കുന്നത് ഊഹങ്ങളും കേട്ടുകേള്‍വികളും. മാസപ്പടിയില്‍ സിബിഐ അന്വേഷണം തടയാന്‍ ഒരുങ്ങിയിറങ്ങി പിണറായി
രണ്ടാഴ്ചയ്ക്കിടെ രണ്ട് കപ്പല്‍ ദുരന്തങ്ങള്‍. കേസെടുക്കാതെ കൈയുംകെട്ടി നോക്കിനിന്ന് സര്‍ക്കാര്‍. കത്തിയ കപ്പലിലുള്ളത് ജീവന് ഹാനികരമാവുന്ന കൊടും രാസവസ്തുക്കളും കീടനാശിനികളും. കടലില്‍ കലര്‍ന്നാല്‍ മത്സ്യമടക്കം ജലജീവികളാകെ നശിക്കും. കേസെടുക്കാന്‍ അധികാരമില്ലെന്നും എടുത്താലും നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍. കേരളതീരത്ത് കപ്പല്‍ മുക്കിയാലും കേസുണ്ടാവില്ലെന്നത് തെറ്റായ സന്ദേശമെന്ന് പ്രതിപക്ഷം
തുടർച്ചയായ നിഷ്ക്രിയത്വം, കെടുകാര്യസ്ഥത, താത്കാലിക ജീവനക്കാരുടെ ശമ്പളം പിടിച്ചു വെച്ച് പട്ടിണിക്കിടൽ, ഇതിനൊക്കെ പുറമെ നിയമനങ്ങൾക്ക് കോഴ വാങ്ങുന്ന പാർട്ടി നേതൃത്വവും. വനംവകുപ്പിനെതിരെയും മന്ത്രിക്കെതിരെയും ആരോപണങ്ങൾ ശക്തമാവുമ്പോഴും അനങ്ങാതെ മുഖ്യമന്ത്രിയും സിപിഎമ്മും
രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തില്‍ മൗനം വെടിയാതെ മുഖ്യമന്ത്രി. മന്ത്രി പ്രസാദ് ചിത്രവിവാദം അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് സിപിഐയുടെ തീരുമാനം നടക്കട്ടെയെന്ന് മാത്രം. കേന്ദ്രസര്‍ക്കാരുമായുള്ള പാലമായ ഗവര്‍ണറെ ചിത്രവിവാദത്തില്‍ പിണക്കാന്‍ പിണറായി തയ്യാറല്ല. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയേക്കും. ഗവര്‍ണര്‍-മുഖ്യമന്ത്രി അന്തര്‍ധാര കൂടുതല്‍ വെളിപ്പെടുമ്പോള്‍
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി മാത്രമേ വൃക്ഷതൈ നടാവൂ എന്നു വരുന്നതു ഭരണഘടനാ ലംഘനമാണെന്നു മന്ത്രി വിഎന്‍ വാസവന്. രാജ്ഭവന് ഭരണഘടനാ സ്ഥാപനം. ഗവര്‍ണര്‍ ഭരണഘടനാ സ്ഥാപനത്തിന്റെ മാന്യതയും നിലവാരവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി