Column
സോഷ്യൽ മീഡിയ തുറന്നാലിപ്പോള്‍ അംബാനിയും അമ്പാനും മാത്രം ! അംബാനി കുടുംബത്തിലെ മരുമക്കള്‍ തമ്മിലുണ്ടായ കുത്തിത്തിരുപ്പും ഈഗോയും ഒരു ആര്‍ഭാട വിവാഹത്തിന് വേദിയാപ്പോള് ചുമ്മാ പൊടിഞ്ഞത് ഒരു അയ്യായിരം കോടി. ആ അയ്യായിരവും കറങ്ങിത്തിറിഞ്ഞു മുകേഷ് അംബാനിയുടെതന്നെ പോക്കറ്റില്‍ വീഴുമെന്ന് വിമര്ശകര്ക്കുണ്ടോ അറിയൂ. അംബാനി കുടുംബത്തിലെ അസ്വാരസ്യങ്ങളും ആര്‍ഭാട വിവാഹവും - ദാസനും വിജയനും
രമേശ് നാരായണന്റെ അല്പത്തരത്തിലും സംഘാടകരുടെ വിവേകമില്ലായ്മയിലും ഉണ്ട് കുഴപ്പം. പുറമ്പോക്കില്‍ വച്ചുകൊടുക്കേണ്ടതല്ല പുരസ്കാരം. എംടിയേയും മമ്മൂട്ടിയേയും പോലുള്ള അതിഥികളെ കിട്ടിയിട്ടും ഒരുമാതിരി യുപി സ്കൂള്‍ നിലവാരത്തിലായിരുന്നു പരിപാടി. പിന്നെ രമേശ് നാരായണന് കോഴിക്കോട് മാത്രമല്ല, ഗള്‍ഫില്‍ പോയി വിവരക്കേട് പറഞ്ഞും കൂക്കുവിളി കേട്ടയാളാണ് - ദാസനും വിജയനും
നമ്പി നാരായണന്റെ അറസ്റ്റിന് പിന്നാലെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാനും ഐബി ശ്രമിച്ചു. അത് നടക്കില്ലെന്ന് ഡിജിപി മധുസൂദനന് ഐബിയോട് പറഞ്ഞു. നിലത്ത് ആഞ്ഞു ചവിട്ടിയാണ് അവർ രോഷം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി കെ കരുണാകരന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ നേരിട്ടു വിളിച്ചാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ ആവശ്യപ്പെട്ടത്. അതോടെ കെട്ടിച്ചമച്ച നുണകഥകൾ പൊളിഞ്ഞു തുടങ്ങി - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
അപായപ്പെടുത്താന്‍ സാധ്യത; ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നല്കിയ ഫര്സീന് മജീദിന് പോലീസ് നിരീക്ഷണം
'സോഷ്യല്‍ മീഡിയ' അറിയാതെ ഉപയോഗിച്ചപ്പോള്‍ 'ഒര്‍ജിനല്‍ മീഡിയ'യുടെ മേധാവികളിലൊരാള്ക്ക് പണിപോയത്രെ ! ഒന്ന് സൊള്ളിയതാണ്. ചിത്രങ്ങള്‍ പോയത് ഗ്രൂപ്പുകളിലേയ്ക്ക് ! അത് മുതലാളിമാരുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പണി തെറിച്ചത് കേരളം അറിയുന്ന ഉന്നതന്റേത് ? പിന്നെ ചില മാധ്യമ അതിഥി തൊഴിലാളി വിശേഷങ്ങളും
ഇന്ത്യയില്‍ കാലം അതിവേഗം മാറുന്നു. സോഷ്യൽ മീഡിയ തുറന്നാൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം മാത്രമാണ്. ജീവിതത്തതിൽ ഓരോ തവണയും ജയിച്ചു മാത്രം കയറിവന്ന രണ്ടുപേരും അപ്പുറത്ത് ജയിച്ചിട്ടും തോറ്റവരേക്കാൾ കഷ്ടത്തിൽ ഇരിക്കുന്നത് ഒരു ഗതികേട് തന്നെയാണ്. എന്തായാലും ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള അങ്കമാണ് ഇപ്പോള്‍ ഇന്ത്യയില്‍ - ദാസനും വിജയനും
കേരളത്തിലെ വടക്കേന്ത്യക്കാരായ ബാങ്ക് മാനേജര്‍മാര്‍ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പകള്‍ മുടക്കുമ്പോള്‍ നടപ്പിലാകുന്നത് ആരുടെ അജണ്ടയാണ്. സഹവര്‍തിത്വമാണ് ഇന്ത്യയുടെ കരുത്ത്. ലോകത്ത് ഇന്ത്യക്കാര്‍ മിടുക്കന്മാരായി മാറുന്നതും ആ കരുത്തിലാണ്. അത് തകര്‍ന്നാല്‍ - ദാസനും വിജയനും
ആദി ശങ്കരനുശേഷം ഇന്ത്യ മുഴുവന്‍ കാല്‍നടയായി നടന്നുനീങ്ങിയ മഹാ നേതാവാണ് ഇന്നിപ്പോള്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ പപ്പുവെന്ന് വിളിച്ചവരും വിളിപ്പിച്ചവരുമൊക്കെ ഇപ്പോള്‍ വലിയ പപ്പുമാരായി മാറി. എനിക്ക് 2024 വേണ്ടെന്ന് പറഞ്ഞു അതിനപ്പുറമുള്ളതിനെ ലക്ഷ്യം വയ്ക്കുന്ന രാഹുല്‍ സഞ്ചരിക്കുന്നത് ശരിയായ പാതയിലെന്ന് കോണ്‍ഗ്രസുകാര്‍ പോലും മനസിലാക്കി തുടങ്ങിയതെയുള്ളൂ. ഇനിയാണ് യഥാര്‍ത്ഥ കളി - ദാസനും വിജയനും
പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. വാരണാസിയിൽ പതിച്ച ചെരുപ്പ് നല്കുന്ന അപായ സൂചന എന്ത് ? പ്രധാനമന്ത്രിയും ആര്‍എസ്എസും പോലെ തന്നെയാണ് കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ ബിജെപിയും മുന്നോട്ടുപോകുന്നത്. പല നേതാക്കളും തമ്മില്‍ കണ്ടിട്ടും സംസാരിച്ചിട്ടും കാലങ്ങളായി. എത്ര ഉയരത്തിൽ പറന്നാലും സമ്മാനം വാങ്ങുവാൻ താഴേക്ക് വന്നേ പറ്റൂ എന്നാണ് വാരണാസി നല്കുന്ന പാഠം - ദാസനും വിജയനും