Current Politics
സ്വന്തം മകന് ലഹരി കേസില്‍ അറസ്റ്റിലായപ്പോള്‍ ന്യായീകരിക്കാന്‍ നില്‍ക്കാതെ എന്റെ കുടുംബത്തിലും അത് സംഭവിച്ചെന്ന് കാട്ടി ലഹരിവ്യാപനത്തിനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. നമ്മുടെ കുട്ടികളെയും ചെകുത്താന്മാര് വലവിരിച്ചിരിക്കുന്നെന്ന് ചന്ദ്രശേഖരന്റെ മുന്നറിയിപ്പ് !
കോട്ടയത്ത് എ.വി റസലിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചര്‍ച്ചകളുമായി സിപിഎം. സജീവ പരിഗണനയില്‍ 5 പേരുകള്‍. നിര്‍ണായകമാവുക മന്ത്രി വാസവന്റെ നിലപാട്. കേരള കോണ്‍ഗ്രസ് എമ്മിനേകൂടി ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിന് പരിഗണന. പ്രഖ്യാപനം മാര്‍ച്ച് ഒന്നിനു നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ! എം.വി ഗോവിന്ദനും പങ്കെടുക്കും
തരൂരിന് വിശ്വപൗരനെന്നത് വിളിപ്പേര് മാത്രമോ ? മണ്ഡലത്തിൽ കണികാണാൻ കിട്ടാതെ വിശ്വം മുഴുവന്‍ പറന്നുനടക്കുന്നു. ബിജെപിയെ തോൽപ്പിക്കാനായുള്ള ഇടതുവോട്ടുകളും തീരമേഖലയിലെ വോട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഇപ്പോൾ വീട്ടിലിരിക്കുമായിരുന്നു. നേതാക്കൾ വിളിച്ചാലും ഫോണെടുക്കില്ല. ഫ്ലാറ്റില്‍ ചെന്നാലും കാണാന്‍ കിട്ടില്ല. നാട്ടുകാര്‍ക്ക് തീര്‍ത്തൂം അപ്രാപ്യന്‍. ഓഫീസ് അമ്പേ പരാജയം
കൈക്കരുത്ത് കാട്ടാൻ ആലോചനായോഗം 28ന്. തരൂർ വിവാദവും പാർട്ടി പുന:സംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. കെപിസിസി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവർക്ക് പുറമേ മുൻ കെപിസിസി അദ്ധ്യക്ഷൻമാരും തരൂരടക്കമുള്ള എംപിമാരും യോഗത്തിനെത്തും. നിർണായക തീരുമാനങ്ങൾക്കും മഞ്ഞുരുകലിനും സാദ്ധ്യത
നാല് പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെങ്കിലും അതിരുവിട്ട അശ്ലീല, ആഭാസ പരാമര്‍ശങ്ങളിലേയ്ക്ക് ജോര്‍ജ് കടക്കുന്നത് സോളാര്‍ കേസ് മുതല്‍. പല തവണ കേസും അറസ്റ്റും ഉണ്ടായെങ്കിലും രക്ഷപെട്ടുവന്നു. ഈരാറ്റുപേട്ട കോടതി റിമാന്‍ഡ് ചെയ്തതോടെ ഇത്തവണ ജയിലിന്റെ പടികയറേണ്ടിവന്നു. ബിഷപ്പുമാരെ ജയിലില്‍ സന്ദര്ശനത്തിനെത്തിച്ച് രാഷ്ട്രീയ നാടകത്തിനും നീക്കം തുടങ്ങി
തരൂർ പാർട്ടിയോട് വിലപേശുന്നത് മധ്യവർഗ സ്വീകാര്യത മുൻനിർത്തി. ന്യായമല്ലാത്ത ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസില്‍ പൊതുധാരണ. ഇത്തവണ പ്രവര്‍ത്തകരും തരൂരിനെ കൈവിട്ടു. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ വോട്ടാണ് കിട്ടിയതെന്ന കണക്കുകള്‍ പുറത്തുവന്നതോടെ പാര്‍ട്ടിക്കപ്പുറം വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന വാദവും പൊളിഞ്ഞു. തരൂരുമായി വീണ്ടും കോണ്‍ഗ്രസ് ചർച്ച നടത്തിയേക്കും
വെറുമൊരു എംപിയായി തിരുവനന്തപുരത്ത് തായംകളിക്കാൻ തരൂരില്ല. സ്വതന്ത്ര ചുമതലയോടെ തരൂരിന് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ സിംഹാസനം ഒരുക്കി ബിജെപി. തരൂർ വെട്ടുന്നത് എഴുത്തിന്റെയും വായനയുടെയും വഴിയല്ല, പാർട്ടിക്ക് പുറത്തേക്കുള്ള തനിവഴി. ഓവർ അംബീഷ്യസ് ആയ തരൂരിന് ഒരു മൂലയിൽ ഒതുങ്ങിക്കൂടുക എളുപ്പമല്ല. കേരളം കാണാനിരിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ സർജിക്കൽ സ്ട്രൈക്ക്