Column
'ലൌവ് ജിഹാദ്' മാറി 'നര്‍ക്കോട്ടിക് ജിഹാദ്' വന്നിട്ടുണ്ട്. ഇനിയിപ്പോള്‍ 'ലോണ്‍ ജിഹാദും' 'വിദ്യാഭ്യാസ ജിഹാദും' ഒക്കെ വരാന്‍ കിടക്കുന്നു ! പക്ഷേ ഒരു കാര്യം സത്യമാണ്, കേരളം മയക്കുമരുന്നിന്റെ പിടിയിലാണ്. സ്വാശ്രയ പഠനം ബാംഗ്ലൂരും കോയമ്പത്തൂരും മംഗലാപുരത്തും മണിപ്പാലിലും നിന്ന് കേരളത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ പിന്നാലേ ഈ മയക്കുമരുന്നു ലോബിയും കേരളത്തില്‍ തമ്പടിക്കുകയായിരുന്നു. അതിനു മതത്തിന്റെ കളര്‍ കൊടുക്കാന്‍ നോക്കാതെ അത് മുളയിലേ നുള്ളാന്‍ കഴിയണം - ദാസനും വിജയനും എഴുതുന്നു
രാഷ്ട്രീയത്തിനപ്പുറം ജനം സ്നേഹിക്കുന്ന നേതാക്കളും ജനം വെറുക്കുന്ന നേതാക്കളും കേരളത്തിലുണ്ട്. കെ.ടി ജലീല്‍ അതില്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് ? ഇന്നിപ്പോള്‍ 'ഇ ഡി' ഓഫീസില്‍ കയറി ഇറങ്ങിയുള്ള ഈ കളികള്‍ ഇ ഡി എന്നത് തന്റെ കളിക്കൂട്ടുകാർ ആണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത്... മുന്‍പ് തലയില്‍ തോര്‍ത്തിട്ട് വെളുപ്പാന്‍ കാലത്ത് പാത്തും പതുങ്ങിയും അവിടെ കയറിയതിന്റെ ക്ഷീണവും മാറ്റുകയും ആവാം - ദാസനും വിജയനും
മമ്മൂട്ടിക്ക് തമാശ പറയാനും ചില ചിട്ടകളൊക്കെയുണ്ട്. മസിൽ പിടിച്ചു ചായക്കടയിലെ സമോവർ പോലെയാകുന്നതും പെട്ടെന്നു കരച്ചിൽ വരുന്നതുമായ ചില സന്ദര്‍ഭങ്ങള്‍ വേറെയാണ് ! അതെങ്ങാനും നമ്മൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ പുളിച്ച തെറിയും വരും - പറയാന്‍ മടിക്കുന്ന പ്രായത്തിലും മമ്മൂട്ടി വ്യത്യസ്തനാകുന്നത് ഇങ്ങനെയൊക്കെ - ദാസനും വിജയനും കണ്ടറിഞ്ഞ മമ്മൂട്ടി...
'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ ? എപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് ഒരു പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കിയിരുന്ന പത്രമാണ് 'മനോരമ'. 'മനോരമ'യുടെ പതിവു നയം കോണ്‍ഗ്രസ് അനുകൂല നിലപാടു തന്നെയാണ്. ഇവിടെയിപ്പോള്‍ കെ. സുധാകരനും വി.ഡി സതീശനും ഹൈക്കമാന്റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 'മനോരമ'യ്ക്കു മറിച്ചൊരു നിലപാടില്ലതന്നെ എന്നു പറയുകയാണ് വേണു ചര്‍ച്ചാവിഷയമാക്കിയ 'മനോരമ' റിപ്പോര്‍ട്ട്. വേണു ബാലകൃഷ്ണൻ 'മനോരമ' പത്രം തുറന്ന് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് എന്നെ കാണിച്ചു. "നിലപാടു വ്യക്തമാക്കി ഹൈക്കമാന്റ്; ഇതാണു മാറ്റം" എന്നു തലക്കെട്ട് ! സൂപ്പർ പ്രൈം ടൈം ചർച്ചയിൽ മാതൃഭൂമിയും മനോരമയും തമ്മിലെന്ത് ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
ഡിസിസി അദ്ധ്യക്ഷന്മാരെ നിശ്ചയിച്ച രീതിയും അതിനുശേഷം വിമര്‍ശനം ഉന്നയിച്ച അനില്‍കുമാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള നേതാക്കളെ കൈകാര്യം ചെയ്ത ശൈലിയും കോണ്‍ഗ്രസില്‍ പുതുമയുള്ളത്. ഇങ്ങനെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയാല്‍ പണ്ട് ഇഎംഎസ് പറഞ്ഞതുപോലെ കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല - ദാസനും വിജയനും എഴുതുന്നു
സർക്കാർ നൂറു ദിനങ്ങൾ പിന്നിടുമ്പോള്‍ ക്യാപ്റ്റന്റെ 'എഴുതി വായനയിൽ' 500 ദിനങ്ങൾ പിന്നിടുകയാണ്. സ്വര്‍ണ്ണക്കടത്തുകാരും മരം മുറിക്കാരും മണൽ കടത്തുകാരും പാറമടക്കാരും ആഘോഷങ്ങളില്‍ തന്നെ ! അരിവാങ്ങാൻ പോയാല്‍ പെറ്റി, കുളിക്കാന്‍ പോയാല്‍ പെറ്റി, മരുന്നു വാങ്ങാന്‍ പോയാല്‍ പെറ്റി ... എന്നിങ്ങനെ എന്തെല്ലാം 'ആഘോഷങ്ങള്‍' .. ! 'വാളെടുത്തവന്‍ വാളാല്‍' എന്നു പറഞ്ഞപോലെ കോവിഡിനാല്‍ അധികാരത്തിലെത്തിയവര്‍ കോവിഡിനാല്‍ എന്നു പറയിപ്പിക്കാതിരിക്കാനാകട്ടെ ഇനിയുള്ള 100 - ദാസനും വിജയനും എഴുതുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 -ലേറെ പ്രചാരണ യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. തരൂര്‍ പങ്കെടുത്ത യോഗങ്ങളിലൊക്കെ യുവാക്കള്‍ ധാരാളമായി കൂടി. ദേശിയ തലത്തിലും കോണ്‍ഗ്രസിനും വേണ്ടി ശക്തമായി ഒരു വാദമുന്നയിക്കാന്‍ ശേഷിയുള്ള പ്രധാന നേതാക്കളിലൊരാള്‍ ശശി തരൂര്‍ മാത്രമാണ്. പക്ഷെ തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മടി. രാഹുല്‍ ഗാന്ധിയേക്കാള്‍ പേരെടുക്കുമോ എന്നു പേടിച്ചാവണം തരൂരിനെ അടുപ്പിക്കാത്തത്. എം.എ ജോണ്‍ പണ്ടു പറഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനദണ്ഡം കണക്കിലെടുത്താല്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ ആരെയാകും നാം നേതാവായി തെരഞ്ഞെടുക്കുക-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു ?